Sunday, June 22, 2008

അദ്ധ്യായം 5

ആഗതന്‍ ക്രൂരമായി പുഞ്ചിരിച്ചു.
"Raju, I cannot die without really knowing who you are..." (നീയാരാണെന്നറിയാതെ എനിക്കു മരിക്കാന്‍ കഴിയില്ല രാജു.) അയാള്‍ ബെഡില്‍ ഇരുന്നു.
രാജു മരണത്തിന്റെ ഗന്ധമറിഞ്ഞു.
പതിയെ അയാള്‍ തന്റെ തോക്കിന്റെ കുഴല്‍ രാജുവിന്റെ കവിളില്‍ മുട്ടിച്ചു.
അസഹനീയമായ ചൂടുണ്ടായിരുന്നിട്ടും, രാജു അനങ്ങിയില്ല.
"right now, my only concern is you...I am so confused...who the hell are you man ?? "(ഞാനിപ്പോള്‍ നിന്നെക്കുറിച്ചു മാത്രമെ ചിന്തിക്കുന്നുള്ളു... നീയാരാണ്‌ ?)
ഈ സമയം, തന്റെ മുറിയുടെ ഡോറില്‍ ഒരു ഗ്ലാസ്സ് വിന്‍ഡൊ ഉള്ളത് രാജുവിന്റെ കണ്ണില്‍ പെട്ടു.
തനിക്ക് ഭാഗ്യമുണ്ടെങ്കില്‍... , രാജു ചിന്തിച്ചു. പക്ഷേ ആരെയും കണ്ടില്ല.
ഒരുപക്ഷേ വാതില്‍ക്കല്‍ നിന്നിരുന്നവരെയെല്ലാം, വകവരുത്തിയിട്ടാകണം ഇവന്‍ അകത്തു കയറിയത്.
അതോര്‍ത്തപ്പൊള്‍ രാജുവിന്‌ സംഭ്രമം അനുഭവപ്പെട്ടു. കാരണം, തന്റെ ഭാര്യ ഇപ്പോള്‍ത്തന്നെയാണ്‌ പുറത്തേക്ക് പോയത്.
ആഗതന്‍ ഈ സമയം, രാജുവിന്റെ മുഖത്ത് മാറിമറിയുന്ന ഭാവങ്ങള്‍ നോക്കി വികൃതമായി ചിരിച്ചു കൊണ്ടിരിക്കുകയാണ്‌..
"So, raju, tell me now. How did you kill four men ? they were trained killers.proffessional killers.... how did you kill them ? " (നീയൊറ്റക്ക് എങ്ങനെയാണ്‌ നാലു പേരെ കൊന്നത് ?? അതും, പരിശീലനം സിദ്ധിച്ച നാലു വാടക കൊലയാളികളെ ... ?)
രാജുവിന്‌ ചോദ്യങ്ങളെല്ലാം മനസ്സിലാകുന്നുണ്ടായിരുന്നു, പക്ഷെ ഇംഗ്ലീഷില്‍ ഉത്തരം പറയാനുള്ള ബുദ്ധിമുട്ടു കൊണ്ട് അവന്‍ നിസ്സഹായനായി മൗനം ഭജിച്ചു.
"Oh God, How am I gonna talk to this man..." (ഞാനെങ്ങനെ ഇയാളോട് സംസാരിക്കും ദൈവമേ..." ) അയാള്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റ് എന്തോ ആലോചിച്ചു.
"Ok, you give me a name... then I will let you go...I will not bother you anymore..." (ഓക്കെ, നീയെനിക്കൊരു പേരു പറഞ്ഞു തരൂ, എങ്കില്‍ ഞാന്‍ നിന്നെ വിട്ടയക്കാം, പിന്നെ നിന്നെ ഞാന്‍ ഒരിക്കലും ബുദ്ധിമുട്ടിക്കില്ല...)
"I am raju..."
"Not your name , you stupid!!, give me the name of the person behind this operation...!" (നിന്റെ പേരല്ല ചൊദിച്ചത് വിഢി!! ഈ ഓപെറേഷനു പിന്നില്‍ ആരാണെന്നാണ്‌ എനിക്കറിയെണ്ടത്) അയാള്‍ പെട്ടെന്ന് കോപാകുലനായി.
"ഓപ്പറേഷന്‍..." രാജു വിക്കി.
പെട്ടെന്ന് വാതിലിലാരോ തട്ടി.
ആ പിരിമുറുക്കത്തിനിടയിലും, രാജു ആകാശിന്റെ മുഖം തിരിച്ചറിഞ്ഞു.
"പോലീസ്..." തോക്കുധാരി പിറുപിറുത്തു.
അയാള്‍ രാജുവിന്റെ മുഖത്തേക്ക് നോക്കി.,
"Raaju, My name is Vijay! Vijay Kandaswamy. we will meet again. OK ?? Im going now." അയാള്‍ എഴുന്നേറ്റ് വളരെ സാവധാനം വാതിലിനു നേരേ നടന്നു.
രാജു അമ്പരന്നു നോക്കി...
അയാള്‍ പോലീസിനു നേരെയാണ്‌ നടക്കുന്നത്...
"ദൈവമെ അകാശ് സാര്‍ ഇയാളുടെ ആളായിരിക്കുമോ ? " രാജു ചിന്തിച്ചു.
വാതില്‍ തുറന്ന് അയാള്‍ അകാശിനെ നോക്കി പുഞ്ചിരിച്ചു.
പിന്നെ പതിയെ ഡോര്‍ തുറന്ന് പുറത്തേക്ക് കടന്നു.
ഈ സമയം ആകാശിന്റെ മൊബൈല്‍ ശബ്ദിച്ചു.
"ഹലോ.." ഫോണ്‍ കാതോട് ചേര്‍ത്തുകൊണ്ട് മുറിയിലേക്ക് കയറിയ ആകാശ് പെട്ടെന്ന് തന്നെ അപകടം മണത്തു.
അവിടെ തറയില്‍ കിടന്നിരുന്ന ഡോക്ടറുടെ ശരീരമാണ്‌ ആദ്യം കണ്ണില്‍ പെട്ടത്.
അവിടമാകെ രക്തം പരന്നു തുടങ്ങിയിരുന്നു.
"രാജു!!" ആകാശിന്റെ സ്വരത്തില്‍ നടുക്കമുണ്ടായിരുന്നു.
"ഹേയ്!! ഇപ്പൊള്‍ പുറത്തേക്ക് പോയ ആ ഡോക്ടര്‍!! അവനെ വിടരുത്!! " ആകാശ് പുറത്തേക്ക് കുതിച്ചുകൊണ്ട് വിളിച്ചു പറഞ്ഞു.
പെട്ടെന്നു തന്നെ ഹോസ്പിറ്റല്‍ അന്തരീക്ഷം ആകെ മാറി.
അവിടമാകെ പോലീസുകാരും പരിഭ്രാന്തരായ രോഗികളും ഓടിനടന്നു.
എന്തോ വലിയ അത്യാഹിതം നടന്നുവെന്ന് എല്ലവര്‍ക്കും മനസ്സിലായിരുന്നു.
പക്ഷേ മിനിട്ടുകള്‍ നീണ്ട ആ ബഹളത്തിനോടുവില്‍ അവര്‍ക്കാകെ കിട്ടിയത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ഡോക്ടര്‍ യൂണിഫോം മാത്രമാണ്‌.
ആകാശ് ആകെ നിരാശനായി തിരിച്ച് രാജുവിന്റെ മുറിയിലേക്ക് നടന്നു.
നിര്‍ വികാരനായി തന്റെ കിടക്കയില്‍ ഇരിക്കുകയാണ്‌ പാവം രാജു.
"എടോ താനെന്തുകൊണ്ട് എന്നോടൊന്നും മിണ്ടിയില്ല ?? ഒരു നിമിഷം കൊണ്ടാണ്‌ എനിക്കവനെ നഷ്ടമായത്..." ആകാശിന്റെ സ്വരത്തില്‍ നിരാശയും ദേഷ്യവും എല്ലാം കൂടികലര്‍ന്നിരുന്നു.
"സാര്‍!!" രാജുവിന്റെ കണ്ണൂകള്‍ നിറഞ്ഞു. "ഞാനെന്തു തെറ്റ് ചെയ്തിട്ടാണ്‌..."
"രാജു വിഷമിക്കണ്ട..." ആകാശ് പെട്ടെന്ന് ശാന്തനായി. "ഇവിടെ നടന്നതെല്ലാം പറയു...അവനാരാ ?? രാജു അവനെ മുന്‍പ്പു കണ്ടിട്ടുണ്ടൊ ??"
"അവനാണ്‌ അച്ചായനെ കൊന്നത്... ജയനെ കൊന്നത്... ഇതിനെല്ലാം പിന്നില്‍ അവനാണ്‌...അവന്റെ കയ്യില്‍ ഒരു തോക്കുണ്ടായിരുന്നു... അതാണ്‌ ഞാന്‍ ഒന്നും മിണ്ടാതിരുന്നത്"
രാജു ഒന്നു നിര്‍ത്തി....എന്നിട്ടു തുടര്‍ന്നു.
"എനിക്കു തോന്നുന്നത് അവന്റെ ആള്‍ക്കരെയെല്ലാം കൊന്നത് ഞാനാണെന്ന് അവന്‍ കരുതുന്നുണ്ടെന്നാണ്‌.കാരണം അവന്‍ ഇടക്കിടക്ക് എന്നോടങ്ങനെയെന്തോ പറയുന്നുണ്ടായിരുന്നു.
പിന്നെ അവന്റെ പേര് .... വിനോദ് കണ്ടസ്വാമി എന്നാണ്‌...എന്നോടവസാനം പറഞ്ഞത് അതാണ്‌...എന്നെ വീണ്ടും കാണുമെന്നും പറഞ്ഞു."
"വിനോദ് എന്നണോ വിജയ് എന്നാണോ പറഞ്ഞത് ??" ആകാശ് ഉദ്വോഗത്തോടെ ചോദിച്ചു.
"വിജയ്...സോറി സര്‍... എനിക്കു തെറ്റിയതാണ്‌, വിജയ് കണ്ടസ്വാമി...സാറിനെങ്ങനെ അതു മനസ്സിലായി ??" രാജു അത്ഭുതത്തോടെ ചോദിച്ചു.
ആകാശ് അതിനു മറുപടിയൊന്നും പറഞ്ഞില്ല.എന്തോ ആലോചിച്ച് കുറച്ചു സമയം ഇരുന്നു.
പിന്നെ സാവധാനം പറഞ്ഞു.
"രാജു...വളരെ ശ്രധ്ധിച്ചു കേള്‍ക്കണം." ചുറ്റും നോക്കി ആരും കേള്‍ക്കുന്നില്ലെന്ന് ഉറപ്പു വരുത്തി ആകാശ് തുടര്‍ന്നു. "രാജുവിന്റെ ഈ പുതിയ സുഹ്ര്‌ത്ത് വളരെ അപകടകാരിയാണ്‌. മിനിമം 18 കൊലക്കേസുകളിലെങ്കിലും പ്രതിയാണ്‌. കര്‍ണ്ണാടക പോലീസ് തേടിക്കൊണ്ടിരിക്കുന്ന ഒരു ഭീകര കുറ്റവാളിയാണ്‌. അവന്‍ കേരളത്തിലെത്തിയെന്ന വിവരമറിഞ്ഞ് കര്‍ണ്ണാടക പോലീസ് ഉദ്യോഗസ്തര്‍ ഇവിടെയെത്തി.പിന്നീട് കേരളാ പോലീസ് അവരോടൊപ്പം ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു.
പിന്നീട് കേരളത്തില്‍ നിന്നും മയക്കുമരുന്ന് കടത്തുന്ന ഒരു സംഘവുമായി ഇവന്‌ ബന്ധമുണ്ടെന്നറിഞ്ഞു. അങ്ങനെയാണ്‌ ഞാന്‍ ഈ കേസില്‍ ഇടപെടുന്നത്."
ഇത്രയുമായപ്പോള്‍ രാജുവിന്‌ ആകാംഷ അടക്കാനായില്ല.
"സത്യത്തില്‍ ഇന്നലെ കാട്ടില്‍ നടന്നതെന്തായിരിക്കും സാര്‍ ?? "
"ഇന്നലെയല്ല രാജു. മിനിയാന്നാണ്‌ അതു നടന്നത്. രാജു ഇന്നലെ മുഴുവന്‍ ബോധരഹിതനായി കിടക്കുകയായിരുന്നു." ആകാശ് ചിരിച്ചു. "സത്യത്തില്‍ അവിടെ നടന്നതെന്താണെന്ന് ഇതുവരെ മുഴുവനും ഞങ്ങള്‍ക്ക് മനസ്സിലായിട്ടില്ല. പക്ഷേ രാജു പൂര്‍ണ്ണ നിരപരാധിയാണെന്ന് എനിക്കറിയാം.പക്ഷെ എനിക്കു മാത്രമേ അതറിയൂ. പോലീസുകാര്‍ ഇപ്പോഴും വിശ്വസിച്ചിരിക്കുന്നത് രാജുവാണ്‌ ഇതിന്റെയെല്ലാം പിന്നില്‍ എന്നാണ്‌."
രാജു വിഷണ്ണനായി.
"വിഷമിക്കണ്ട രാജു. നമുക്കെല്ലാത്തിനും പരിഹാരമുണ്ടാക്കാം. ഈ കണ്ടസ്വാമിയെ പിടിക്കാതെ ഇനി ഞാന്‍ വിശ്രമിക്കുന്ന പ്രശ്നമില്ല. എന്റെ മുഖത്തോട് മുഖം നിന്ന് ചിരിച്ചിട്ട് കടന്നു കളഞ്ഞ അവനെ എനിക്ക് മറക്കാന്‍ കഴിയുന്നില്ല."
"സര്‍...എന്റെ എന്തു സഹായം വേണമെങ്കിലും സാറിനാവശ്യപ്പെടാം. എനിക്ക് സാറിനോട് അത്രക്ക് കടപ്പാടുണ്ട്. സര്‍ മാത്രമേ എന്നെ വിശ്വസിക്കുന്നുള്ളൂ,...മറ്റാരെങ്കിലുമാണെങ്കില്‍ പണ്ടെ ഞാന്‍ അകത്തായേനേ..."
"ഈ കേസില്‍ രാഷ്ട്രീയക്കാരാരും ഉള്‍പ്പെടാതിരുന്നാല്‍ രാജുവിന്റെ ഭാഗ്യം.എന്നെ ഈ കേസില്‍ നിന്നും മാറ്റിയാല്‍, അടുത്ത നിമിഷം താന്‍ അകത്താകും. ഇതു മുഴുവന്‍ തന്റെ തലയില്‍ അടിച്ചേല്പ്പിക്കുകയും ചെയ്യും."
ആകാശ് ചിരിച്ചു
"ബൈ ദ വേ, മിസ്റ്റര്‍ തദേവൂസിന്റെയും ആ പയ്യന്റെയും സംസ്കാരം നാളെയാണ്‌.രാജുവിന്‌ പോകാന്‍ കഴിയില്ല...വെറുതെ അറിഞ്ഞുകൊണ്ട് നമ്മള്‍ അപകടം വരുത്തിവെക്കാന്‍ പാടില്ലല്ലൊ...പിന്നെ "
തന്റെ കയ്യിലിരുന്ന രാജുവിന്റെ അയാള്‍രാജുവിനു നേരെ നീട്ടി...."ഇനി ഇതുപോലെ എന്തെങ്കിലും സംഭവിച്ചാല്‍ ആരും കാണാതെ ദാ ഇതിന്റെ നമ്പര്‍ 5 അമര്‍ത്തിപ്പിടിക്കണം. ഓട്ടോമാറ്റിക് ആയി എനിക്കു കോള്‍ വരും. ഞാന്‍ ഉടന്‍ തന്നെ എത്താം. ഓകേ ?? "
"ഓകെ സര്‍ പിന്നെ... എന്റെ ഭാര്യ ഇവിടെ ഇരിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടൊ ??"
"അത് സേഫല്ല രാജു...രജനി പുറത്ത് വൈറ്റിങ് റൂമില്‍ ഇരുന്നോട്ടെ. അവിടെയാകുമ്പോള്‍ പോലീസ് കാവലുണ്ട്. ഈ റൂമില്‍ പോലീസിനെ കയറാന്‍ സമ്മതിക്കില്ല."
തന്നെ കുറിച്ച് എല്ലാം പോലീസ് അന്വേഷിച്ചിരിക്കുന്നുവെന്ന് രാജുവിന്‌ മനസ്സിലായി. തന്റെ ഭാര്യയുടെ പേര്‌ ആകാശ് എത്ര കൃത്യമായാണ്‌ ഓര്‍ത്തിരിക്കുന്നത്.
"ഓക്കേ രാജു, ഞാന്‍ പോകട്ടെ. മറക്കരുത്... നമ്പര്‍ 5"

പുറത്തേക്കിറങ്ങിയ ആകാശിനെയും കാത്ത് ഒരു പോലീസുകാരന്‍ നില്‍ക്കുന്നുണ്ടായിരുന്നു.
"സര്‍, ഒരു പത്രക്കാരന്‍ വന്നിരുന്നു. ഞാന്‍ വിരട്ടിയോടിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ പറഞ്ഞു സാറിനെ കാണണമെന്ന്. സാറിന്റെ പേരും മറ്റും ചോദിച്ചു. പിന്നെ, ഒരു പേപ്പറില്‍ എന്തോ കുത്തിക്കുറിച്ച് എന്നെ ഏല്പ്പിച്ചു. സാറിനു തരാന്‍ പറഞ്ഞു."
"പത്രക്കാരനോ ?? എന്നിട്ടയാളെവിടെ ?? " ആകാശിന്‌ എന്തോ പന്തികേട് തോന്നി.
"അയാള്‍ വേഗം തന്നെ പോയി...ഇതാ സാറിനു തരാന്‍ പറഞ്ഞു." അയാള്‍ ഒരു പേപ്പര്‍ കഷണം നീട്ടി.
ആകാശ് അതു വാങ്ങി വായിച്ചു...
"you saw my face...Now I dont have a coice...I have to be wise... K.S." (നീയെന്റെ മുഖം കണ്ടു.എനിക്കിനി മറ്റൊരു വഴിയില്ല. എനിക്ക് ബുദ്ധിപരമായി നീങ്ങിയേ പറ്റു. കെ. എസ്. )
"കെ. എസ്.. " ആകാശ് മനസ്സില്‍ ഉരുവിട്ടു " കണ്ടസ്വാമി.... അവനാണിത്...എന്റെ നീക്കങ്ങളെല്ലാം കണ്ടുകൊണ്ട് അവന്‍ ഈ ഹോസ്പിറ്റലില്‍ തന്നെ ഉണ്ടായിരുന്നു..." ആകാശ് പല്ലുകള്‍ ഞെരിച്ചു.
ആ പേപ്പറിന്റെ മറുപുറത്തും എന്തോ എഴുതിയിട്ടുണ്ടായിരുന്നു.
എന്തോ ഒരു കോഡ്.
"thginot uoy llik ot gniog ma i"
ആകാശ് അത് തിരിച്ചും മറിച്ചും നോക്കി. ഒന്നും മനസ്സിലായില്ല. ഒടുവില്‍ ആ പേപ്പര്‍ പോക്കറ്റിലിട്ട് പുറത്തേക്ക് നടന്നു.
പോകും വഴിയില്‍, അവിടെയിരുന്ന പോലീസുകാരോടെല്ലാം വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊടുക്കാന്‍ അയാള്‍ മറന്നില്ല.
അന്നു രാത്രി, ആകാശ് വീട്ടിലെത്തിയപ്പോള്‍ ഏതാണ്ട് ഒന്‍പതു മണിയായിരുന്നു.
വേഷം മാറി വന്ന ഉടനെ തന്റെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചിട്ട് ആ കടലാസ് കഷണവുമെടുത്ത് അയാള്‍ ഡൈനിങ് റൂമിലേക്കു പോയി.
ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ആകാശിന്റെ ശ്രധ്ധ മുഴുവനും ആ കോഡിലായിരുന്നു.
ഒടുവില്‍ ഒന്നും പിടികിട്ടാതെ അയാള്‍ ഭക്ഷണം നിര്‍ത്തി.
കൈ കഴുകി തിരിച്ച് ബെഡ് റൂമിലേക്ക് നടന്ന ആകാശ് പെട്ടെന്ന് നിന്നു. പിന്നെ പതിയെ തിരിഞ്ഞു നോക്കി.
മേശപ്പുറത്തിരുന്ന ആ പേപ്പറിനു സമീപം ഒരു സ്റ്റീല്‍ പാത്രമുണ്ടായിരുന്നു.
കോഡ് വളരെ വ്യക്തമായി ആ പാത്രത്തില്‍ പ്രതിബിംബിച്ചു.
ആകാശ് പെട്ടെന്നു തന്നെ അതിനടുത്തേക്കു വന്നു.
ഇപ്പോള്‍ അത് കൃത്യമായി വായിക്കാം.
"I am going to kill you tonight!!!" (ഞാന്‍ ഇന്നു രാത്രി നിന്നെ കൊല്ലാന്‍ പോകുന്നു!!!)
ആകാശ് നടുങ്ങി.
തന്നെ ഇന്നു രാത്രി കൊല്ലുമെന്നാണ്‌ എഴുതിയിരിക്കുന്നത്
അടുത്ത് നിമിഷം അയാള്‍ ബെഡ് റൂമിലേക്ക് ഓടി,
അലമാര വലിച്ചു തുറന്ന് തന്റെ റിവോള്വര്‍ പുറത്തെടുത്ത് ലോഡ് ചെയ്യാനാരംഭിച്ചു.
രണ്ട് ബുള്ളറ്റുകള്‍ ലോഡ് ചെയ്തതേയുള്ളു...
പെട്ടെന്ന് പുറത്തെവിടെയോ ചെറിയൊരു സ്ഫോടനം കേട്ടു
അടുത്ത നിമിഷം, വൈദ്യുതി നിലച്ചു.

to be continued...

Wednesday, June 18, 2008

അദ്ധ്യായം 4

താന്‍ കണ്ടത് ഒരു സ്വപ്നമാണെന്ന് തിരിച്ചറിയാന്‍ രാജുവിനു കുറച്ചു സമയം വെണ്ടി വന്നു...
അവന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.
ശരീരം നുറുങ്ങുന്ന വേദന...ദേഹമാകെ ചോരയില്‍ കുളിച്ചിരിക്കുന്നു...കണ്‍പോളകള്‍ ഒട്ടിപ്പിടിച്ചിരിക്കുന്നതു കൊണ്ട് കാഴ്ച്ചയും വ്യക്തമല്ല...ശ്വാശമെടുക്കുമ്പോള്‍ പോലും വേദനയനുഭവപ്പെട്ടു.
എങ്കിലും അവന്‌ തലേന്നു രാത്രിയിലെ സംഭവങ്ങള്‍ പതിയെ ഓര്‍മ്മ വരുന്നുണ്ടായിരുന്നു.
പതിയെ എഴുന്നേറ്റിരുന്ന്‌ അവന്‍ പരിസരം വീക്ഷിച്ചു.
ഇതെവിടെയാണ്‌ താന്‍ ?
"ആഹാ! രാജു എഴുന്നേറ്റോ..." ഒരാള്‍ പെട്ടെന്ന് അവിടെക്കു കയറി വന്നു. അപ്പോളാണ്‌ താനൊരു വാനിനുള്ളിലായിരുന്നെന്ന് രാജു തിരിച്ചറിഞ്ഞത്. ആംബുലന്‍സ് പോലെ എന്തോ ഒരു വാഹനം.
"ഞാന്‍ ആകാശ് മേനോന്‍. പോലീസില്‍ നിന്നാണ്‌." ആഗതന്‍ സ്വയം പരിചയപ്പെടുത്തി.
രാജു അയാളെ സൂക്ഷിച്ചു നോക്കി.
സുമുഖനാണ്‌...മുപ്പതില്‍ താഴെയേ പ്രായം വരൂ.യൂണിഫോം ഒന്നും ധരിച്ചിട്ടില്ല.സാധാരണ വേഷത്തിലാണ്‌.മുഖത്തെ പുഞ്ചിരി കണ്ടാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായെന്ന് നമുക്കു തോന്നും. അത്ര ശാന്തം.
കൈയിലുണ്ടായിരുന്ന വയര്‍ലെസ് സെറ്റ് അദ്ദേഹം ഭിത്തിയില്‍ കൊളുത്തിയിട്ടു,
"രാജു, താങ്കള്‍ക്ക് രണ്ട് ഓപ്ഷന്‍സ് ഉണ്ട്." കണ്ണുകളില്‍ തന്നെ നോക്കിയുള്ള അയാളുടെ സംസാരം രാജു ശ്രദ്ധിച്ചു. "ഒന്ന്‌, നടന്നതെല്ലാം ഇപ്പോള്‍ എന്നോട് തുറന്നു പറയുക എന്നിട്ട് സമാധാനമായി ഹോസ്പിറ്റലിലേക്ക് പോകുക... രണ്ട്, ഇപ്പോള്‍ ഹോസ്പിറ്റലിലേക്ക് പോയിട്ട് പിന്നീട് സമാധാനമായി എന്നോട് കാര്യങ്ങള്‍ തുറന്നു പറയുക. ഇതിലേതു വേണമെന്ന് രാജുവിനു മാത്രമേ തീരുമാനിക്കാനാകൂ. കാരണം, നിങ്ങളുടെ ശരീരത്തില്‍ നിന്നും വളരെയേറെ രക്തം നഷ്ടപ്പെട്ടിരിക്കുന്നു...എനിക്ക് നിങ്ങളുടെ ജീവന്‌ സമാധാനം പറയാന്‍ വയ്യ. രാജുവിന്‌ മനസ്സിലാകുന്നുണ്ടോ?"
"സര്‍...ഞാനെല്ലാം, പറയാം...എനിക്ക് ഹോസ്പിറ്റലില്‍ പോകണ്ട..."രാജു പെട്ടെന്നു പറഞ്ഞു.
ആകാശ് പുഞ്ചിരിച്ചു. "രാജുവിന്റെ ഇഷ്ടം. പക്ഷേ മാക്സിമം രണ്ടു മണിക്കൂര്‍. അതിനുള്ളില്‍ രാജുവിന്‌ വിദഗ്ധ ചികില്‍സ കിട്ടിയില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകും."
രാജു അത് ശ്രദ്ധിച്ചില്ല... അവന്‍ തലേന്നത്തെ കാര്യങ്ങള്‍ ഓര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
"ഇന്നലെ വൈകിട്ട് നാലു മണിക്ക് ഞാന്‍ ജോലി കഴിഞ്ഞ് ടൗണിലെത്തി...അപ്പോള്‍ തുടങ്ങിയതാണ്‌ എന്റെ കഷ്ടകാലം."
"എന്നും നാലുമണിക്കാണൊ രാജു ജോലി നിര്‍ത്തുന്നത് ?? "
"അല്ല സര്‍, ഇന്നലെ കോണ്‍ക്രീറ്റിങ്ങ് കഴിഞ്ഞപ്പോള്‍ എന്റെ പണി കഴിഞ്ഞു...ഞാന്‍ നേരത്തെ ഇറങ്ങിയതാണ്‌...ഞാനെല്ലാം പറയാം‍, ഇടക്കൊന്നും ചോദിക്കരുത് സര്‍, പ്ലീസ്..."
"രാജു, താന്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനമുള്ളതാണോ എന്നെനിക്കറിയണ്ടേ ?? താന്‍ പറയുന്നതെല്ലാം വിശ്വസിക്കാന്‍ എനിക്കു പറ്റുമൊ ?? " യാതൊരു ഭാവ വ്യത്യാസവുമില്ലായിരുന്നു അദ്ദേഹത്തിന്‌ ... രാജു തുടര്‍ന്നു.
"ടൗണില്‍ എത്തിയപ്പോളാണ്‍റിഞ്ഞത് ബസ്സുകാര്‍ മിന്നല്‍ പണിമുടക്കിയ വിവരം...
ഒരു മണിക്കൂര്‍ ഞാന്‍ അവിടെ നിന്നു. വീട്ടിലെത്താന്‍ ഒരു വഴിയുമുണ്ടായിരുന്നില്ല. ഓടുവില്‍ ഒരു പരിചയക്കാരന്റെ ജീപ്പു കിട്ടി, പക്ഷെ അയാള്‍ പകുതി വഴിവരെയേയുണ്ടായിരുന്നുള്ളു. എന്നെ ദാ ഡാമിന്റെ അടുത്തു വിട്ടു.അതിനു ശേഷം ഞാന്‍ കുറച്ചു സമയം കൂടി അവിടെ നിന്നു, ഒരു രക്ഷയുമില്ലെന്നറിഞപ്പോള്‍ നടക്കാന്‍ തീരുമാനിക്കുകയായിരുന്നു,..."
"രാജുവിന് കാട്ടിലൂടെയുള്ള വഴിയെല്ലാം നല്ല പരിചയമാണല്ലെ ?"
"ഒരു പരിചയവുമില്ല സര്‍, ഞാന്‍ സ്കൂളില്‍ പോയിരുന്ന കാലത്ത് ചിലപ്പോള്‍ അതിലേ പൊയിട്ടുണ്ടെന്നതല്ലാതെ, ഈ അടുത്ത കാലത്തെങ്ങും ഞാന്‍ കാട്ടില്‍ പോയിട്ടില്ല..."
ഈ സമയം പുറത്തുകൂടി ചിലര്‍ നടക്കുന്നത് രാജുവിന്റെ ശ്രദ്ധയില്പ്പെട്ടു....ചെറിയൊരാള്‍ക്കൂട്ടം തന്നെയുണ്ട്. അവര്‍ക്കിടയില്‍ തലേന്നു കണ്ട ഫോറസ്റ്റ് ഗാര്‍ഡുമാരെയും കണ്ടൂ.
"സര്‍, അച്ചായന്‍..." രാജു ആകാശിനെ നോക്കി...
"മിസ്റ്റെര്‍ തദെവൂസ് ഞങ്ങളെത്തിയപ്പോഴേക്കും മരിച്ചിരുന്നു രാജു....താങ്കള്‍ പറഞ്ഞു മുഴുവനാക്കു.."
പിന്നീട് സംഭവിച്ചതെല്ലാം രാജു കൃത്യമായി വിവരിച്ചു കൊടുത്തു.
അതെല്ലാം തന്നെ ആകാശ് കുറിച്ചെടുക്കുകയും ചെയ്തു.
ഒടുവില്‍ എല്ലാം കഴിഞ്ഞപ്പോള്‍ അയാള്‍ മുന്‍സീറ്റിലിരുന്ന ഡ്രൈവര്‍ക്ക് വണ്ടി ഹോസ്പിറ്റലിലേക്ക് വിടാന്‍ നിര്‍ദ്ദേശം കൊടുത്തു. പിന്നെ രാജുവിനു നേരേ തിരിഞ്ഞു പറഞ്ഞു,
"ഞാനിവിടെ ഇറങ്ങുകയാണ്. യാതൊരു കാരണവശാലും നമ്മള്‍ ഈ പറഞ്ഞ കാര്യങ്ങള്‍ മറ്റൊരാള്‍ അറിയരുത്.ഹോസ്പിറ്റലില്‍ നിങ്ങള്‍ക്ക് കാവലുണ്ടായിരിക്കും.താന്‍ പറഞ്ഞതെല്ലാം സത്യമാണെങ്കില്‍ തനിക്കൊരപകടവും വരാതെ ഞാന്‍ നോക്കിക്കൊള്ളാം. ഇനി നുണയാണെങ്കില്‍, താനെന്നെ കണ്ടുമുട്ടിയത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അപകടമായിരിക്കും."
ആകാശ് അവിടെ ഇറങ്ങി, ഒപ്പം രണ്ട് കോന്‍സ്റ്റബിള്‍മാര്‍ അകത്ത് കയറി. അതിലൊരാളെ രാജു ശ്രദ്ധിച്ചു. കര്‍ണ്ണാടക പൊലീസ് ആണ്‌.
"കൈസാ ഹെ ഭായി..." അയാള്‍ രാജുവിനെ നോക്കി ചിരിച്ചു. രാജു ഒന്നും മിണ്ടിയില്ല.
കൂടെയുള്ള മറ്റെയാള്‍ വണ്ടി വിട്ടോളാന്‍ നിര്‍ദ്ദേശം കൊടുത്തു.
രാജു പതിയെ കണ്ണുകള്‍ അടച്ചു.പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് വഴുതി വീണു.
**** **** **** **** **** **** **** **** **** **** **** ****
കണ്ണു തുറന്നപ്പോള്‍ രാജു ഹോസ്പിറ്റല്‍ കിടക്കയിലായിരുന്നു.
അടുത്ത് തന്നെ ഇരിക്കുന്നുണ്ട് ഭാര്യ.
കരഞ്ഞു വീര്‍ത്ത മുഖം.മുഷിഞ്ഞ വേഷം.
രാജു കണ്ണു തുറന്നപ്പോഴേ അവള്‍ വിതുമ്പാനാരംഭിച്ചു...
രാജു ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന ക്ലോക്കിലേക്കു നോക്കി. സമയം നാലു കഴിഞ്ഞിരിക്കുന്നു.
ഇത്ര സമയം താന്‍ അബോധാവസ്ഥയിലായിരുന്നോ....
ഏതായാലും, മനസ്സ് ശാന്തമാണ്‌... ഇനിയെന്തൊക്കെ വന്നാലും നേരിടാന്‍ തനിക്ക് കഴിയുമെന്ന് അയാള്‍ക്ക് തോന്നി.
"അയാളുടെ അടുത്ത് ആരും നില്‍ക്കണ്ട... പോലീസ് ഓര്‍ഡറാണ്‌..." ഒരു നേഴ്സ് മുറിയിലേക്ക് കടന്നു വന്നു.
"സാരമില്ല, അതെന്റെ ഭാര്യയാണ്‌" രാജു പതിയെ പറഞ്ഞു.
"ആരായാലും ശരി... പുറത്തു പോണം..." ആ സ്ത്രീ യാതൊരു ദാക്ഷിണ്യവുമില്ലാതെ പറഞ്ഞു.
രാജു ഭാര്യയെ നോക്കി കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.
കരഞ്ഞു കൊണ്ടാണ്‌ അവള്‍ വെളിയിലേക്ക് പോയത്. രാജുവിന്‌ സഹതാപം തോന്നി.
"എനിക്ക് ആകാശ് സറിനെ ഒന്നു കാണണമായിരുന്നു...."രാജു നേഴ്സിനെ നോക്കി പറഞ്ഞു.
മറുപടിയായി ഗൗരവത്തിലൊന്ന് നൊക്കിയിട്ട് അവര്‍ മുറിവിട്ടു പോയി.
താനെന്തോ വലിയ കുറ്റം ചെയ്ത മട്ടിലുള്ള അവരുടെ പെരുമാറ്റം രാജുവില്‍ നേരിയ അസ്വസ്ഥത ഉണ്ടാക്കാതിരുന്നില്ല.
അല്പ്പം കഴിഞ്ഞപ്പൊള്‍ ഡോക്ടര്‍ വന്നു.
"മദ്യപിച്ച് വണ്ടിയോടിച്ചതാണല്ലേ..." ഡോക്ടര്‍ ചിരിയോടെ ചോദിച്ചു. "എന്റെ അറിവില്‍ അതു വെറും പെറ്റി കേസാണ്‌. പിന്നെ തനിക്കെന്തിനാണ്‌ ഇത്ര വലിയ പോലീസ് കാവല്‍ ?? "
"അത്.... " രാജു ഒന്നു പരുങ്ങി. ആരോടും ഒന്നും പറയരുതെന്ന ആകാശിന്റെ നിര്‍ദ്ദേശം അയാള്‍ ഓര്‍ത്തു.
"സുഹൃത്തേ, ഇതൊരു പ്രൈവറ്റ് ഹോസ്പിറ്റലാണ്‌..എനിക്കറിയാം ഇതെന്തോ ഭയങ്കര കുഴഞ്ഞു മറിഞ്ഞ കേസാണ്‌,
ഞങ്ങള്‍ക്കു വയ്യ പുലിവാലു പിടിക്കാന്‍.എത്രയും പെട്ടെന്ന് ഇവിടെ നിന്നും ഒന്നു പോയിത്തന്നാല്‍ ഉപകാരമായിരിക്കും. ഒന്നും വിചാരിക്കരുത്. അതല്ലെങ്കില്‍ സത്യം പറയണം. ഈ മദ്യപിച്ച് വണ്ടിയോടിച്ച കഥയൊന്നും ഇവിടെ ചിലവാവില്ല."
"ഡോക്ടര്‍ , എന്നെ ഇവിടെ കൊണ്ടാക്കിയവരോടാണ്‌ നിങ്ങളിത് പറയേണ്ടത്...ഇവിടെ വരുന്ന സമയത്ത് എനിക്ക് ബോധമുണ്ടായിരുന്നോ ?? ഇല്ലല്ല്ലോ ??"
"പോലീസുകാരോട് ഞാന്‍ പറഞ്ഞു. അവര്‍ കേള്‍ക്കണ്ടേ ? "
പെട്ടെന്ന്, മറ്റൊരു ഡോക്ടര്‍ മുറിയിലേക്ക് കയറി വന്നു.
ഓപ്പറേഷന്‍ തീയറ്ററില്‍ നിന്നു വരുന്നതു പോലെ, അയാളുടെ മുഖത്ത് ഒരു ഗ്രീന്‍ മാസ്കൂണ്ടായിരുന്നു.
കയറിയ ഉടന്‍ തന്നെ അയാള്‍ വാതിലടച്ച് ലോക്ക് ചെയ്തു.
അടുത്ത നിമിഷം,
എന്തോ ഒരു ചെറിയ ശബ്ദം കേട്ടു. ഒരു ക്ലിപ്പ് വീഴുന്നതു പോലെ...
തന്നോട് സംസാരിച്ചു കൊണ്ടിരുന്ന ഡോക്ടര്‍ കുഴഞ്ഞു വീഴുന്നതു കണ്ട് രാജു ഞെട്ടി...
"ഹെയ്!!" രാജു ചാടിയെഴുന്നെല്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ... അപ്പോഴേക്കും, ആഗതന്‍ തന്റെ കയ്യിലിരുന്ന പിസ്റ്റള്‍ അവന്റെ നേരെ ചൂണ്ടീക്കഴിഞ്ഞിരുന്നു.
സൈലന്‍സര്‍ ഘടിപ്പിച്ച ആ തോക്കില്‍ നിന്നും നൂലു പോലെ പുക പുറത്തു വരുന്നുണ്ടായിരുന്നു... വെടിമരുന്നിന്റെ രൂക്ഷ ഗന്ധം....
ആഗതന്‍ തന്റെ മാസ്ക് അഴിച്ച് താഴെയിട്ടു.
ആ മുഖം...രാജുവിന്‌ വിശ്വസിക്കാനായില്ല!
(to be continued...)

Tuesday, June 17, 2008

അദ്ധ്യായം 3

അടുത്ത നിമിഷം,
ഒരു കുലുക്കത്തോടെ ആ ജീപ്പ് മുന്‍പോട്ട് കുതിച്ചു. നിയന്ത്രണം വിട്ട നിലയില്‍ അത് പാഞ്ഞ് ചെന്ന് തോക്ക്ധാരിയെ ഇടിച്ചു തെറിപ്പിച്ചു.
എന്താണുണ്ടായതെന്ന് രാജുവിന്‌ മനസ്സിലാകും മുന്‍പെ ജീപ്പ് ഒരു മരത്തില്‍ ഇടിച്ച് നിന്നു . ഡ്റൈവിങ്ങ് സീറ്റില്‍ നിന്നും അച്ചായന്‍ തെറിച്ചു പുറത്തേക്കു വീഴുന്നതു കണ്ടു.
"അച്ചായാ..." രാജു, ഓടി ജീപ്പിനടുത്തെത്തി. അച്ചായന്‍ അനക്കമില്ലതെ കിടക്കുകയാണ്‌.
അയാള്‍, നിസ്സഹായനായി നിന്നു...
ഇടിയുടെ ആഘാതം കൂടിയായപ്പോള്‍, ജീവന്‍ പോയിക്കാണണം,...
രാജു കണ്ണുകള്‍ ഇറുക്കിയടച്ചു.ഇതൊരു ദു:സ്വപ്നമാണെന്നും, താന്‍ കണ്ണു തുറക്കുമ്പോള്‍ എല്ലാം പഴയതുപോലെയാകുമെന്നും വെറുതെ ആശിച്ചു.
പെട്ടെന്ന്, തന്റെ പുറകില്‍ കുറ്റിക്കാട്ടില്‍ എന്തോ അനങ്ങുന്നതു പോലെ അയാള്‍ കേട്ടു.
പിന്നെ അവന്‍ ഒന്നും ആലോചിച്ചില്ല, ജീപ്പിലേക്കു ചാടിക്കയറി റിവെഴ്സ് ഗിയറിലിട്ട് ഒരു കുതിപ്പായിരുന്നു.
തന്റെ ചിന്താ ശക്തിയെല്ലാം, നശിച്ചിരുന്നു... കണ്ണടച്ചിട്ടെന്നവണ്ണം അവന്‍ ജീപ്പു പായിച്ചു.
റോഡില്‍ക്കൂടിയൊന്നുമായിരുന്നില്ല ആ യാത്ര.മരണഭയത്താല്‍ പായുന്നവന്‌ എന്തു റോഡ് ?
മുന്‍പില്‍ കണ്ടതെല്ലാം ഇടിച്ചു തെറിപ്പിച്ച് ആ ജീപ്പ് ആ വനത്തിന്റെ ഭയാനകമായ ഉള്‍ ഭാഗത്തേക്ക് പ്രവേശിക്കുകയായിരുന്നു.
എത്ര മൈലുകള്‍ പിന്നിട്ടെന്നറിയില്ല, ഒടുവില്‍, രാജു വണ്ടി നിര്‍ത്തി.
സ്റ്റിയറിംഗില്‍ പിടിച്ച് ശൂന്യതയിലേക്കു നോക്കി അവന്‍ ഇരുന്നു.
അല്പ സമയം കഴിഞ്ഞപ്പോള്‍, അവന്‍ പതിയെ ചുറ്റും നോക്കി.താനിരിക്കുന്നത് അനേകം ചില്ല് കഷണങളുടെ മുക്കളിലായിരുന്നെന്ന് അവന്‍ തിരിച്ചരിഞ്ഞു. കാലിലൂടെ രക്തം വാര്‍ന്നൊഴുകുന്നതിന്റെ ചൂട്. അവന്‍ പതുക്കെ സീറ്റിലേക്കു ചാരി.
"മദ്യം....മദ്യമാണെന്നെ ചതിച്ചത്..." അവന്‍ പതുക്കെ മന്ത്രിച്ചു.
പെട്ടെന്ന് വണ്ടി ഒന്നു കുലുങ്ങി.
രാജു അനങ്ങിയില്ല.ഇനിലെല്ലാം വലുത് ഇനി എന്തുവരാന്‍ ?
ആരോ വണ്ടിയുടെ പുറത്തേക്കു ചാടിയിരിക്കുന്നു. ജീപ്പിന്റെ മുകള്‍ഭാഗം താഴേക്കു കുഴിഞ്ഞുവരുന്നുണ്ടായിരുന്നു,..
ആ ഇരിപ്പില്‍ തന്നെ രാജു തന്റെ ചുറ്റും പരതി.... എന്തെങ്കിലും ഒരായുധം...
ഒന്നും കിട്ടിയില്ല, അവന്‍ പതിയെ പുറത്തേക്കിറങ്ങാന്‍ തീരുമാനിച്ചു. വരുന്നതു വരട്ടെ.
അടുത്ത നിമിഷം തന്റെ കവിളില്‍ എന്തോ സ്പര്‍ശിച്ചത് അവന്‍ തിരിച്ചറിഞ്ഞു.
രാജു ഒന്നേ നോക്കിയുള്ളു.
ഒരു കൂറ്റന്‍ പെരുമ്പാമ്പ്!!
തന്റെ ഹ്ര്‌ദയം ഒരു നിമിഷം നിലച്ചതുപോലെ തോന്നി രാജുവിന്‌.
പാമ്പിന് പക്ഷേ ഇതിലൊന്നും ഒരു താല്പര്യവുമില്ലായിരുന്നു. ജീപ്പിന്റെ എന്‍ജ്ജിന്റെ ചൂടറിഞ്ഞു വന്നതാണ്‌. വളരെ ദൂരെനിന്നു തന്നെ ചൂടും തണുപ്പും തിരിച്ചറിയാന്‍ കഴിവഉള്ളവയാണ്‌ പാമ്പുകള്‍.
ഏതായാലും, പാമ്പ് ബോണറ്റിന്റെ സമീപത്തേക്ക് നീങ്ങിയപ്പോള്‍ രാജു ഗിയര്‍ മാറ്റി റെഡിയായി.
ഇനി ഇവിടെ നിന്നാല്‍ ശരിയാകില്ല.

ജീപ്പ് അനങ്ങിയപ്പോള്‍ തന്നെ പാമ്പ് താഴേക്കു ചാടി.
രാജു ചുറ്റും നോക്കി, എങ്ങോട്ടു പോകും ? ഇരുട്ടു മാത്രമാണ്‌ ചുറ്റിനും. വന്‍ മരങ്ങള്‍ മാത്രം കൂറ്റന്‍ നിഴലുകള്‍ പോലെ കാണപ്പെട്ടു. അവന്‍ പതുക്കെ, ജീപ്പ് മുന്‍പോട്ടു വിട്ടു. പഴയ ആ റോഡിലേക്ക് ഇനി ഒരിക്കലും എത്താന്‍ കഴിയില്ലെന്നു തോന്നി.
ആ യാത്രയില്‍ അവന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത പലതും കണ്ടു.പലയിനം മൃഗങ്ങള്‍...പാമ്പുകള്‍ ഒടുവില്‍ എങ്ങനെയോ അവന്‍ റോഡിലെത്തി.പക്ഷെ ആ സ്ഥലം അവന്‌ ഒരു പരിചയവുുണ്ടായിരുന്നില്ല.
വഴിയാകെ തെറ്റി... എങ്കിലും ഈ റോഡ് എപ്പൊഴെങ്കിലും തന്നെ വനാതിര്‍ത്തിയിലെത്തിക്കും. രാജു പ്രതീക്ഷയോടെ വണ്ടി വിട്ടു.
പക്ഷെ ഏതാണ്ട് ഒരു പത്തിരുപതടി മുന്‍പോട്ടു പോയിക്കാണണം, റോഡില്‍ എന്തോ ഒരു വാഹനം കിടക്കുന്നത് പോലെ അവന്‍ കണ്ടു.
പെട്ടെന്ന് ശക്തിയേറിയ രണ്ട് ലൈറ്റുകള്‍ അയാളുടെ കണ്ണിലേക്കടിച്ചു.
രാജു ഒരു നിമിഷം പകച്ചെങ്കിലും വണ്ടി നിര്‍ത്തിയില്ല.
പാഞ്ഞുവരുന്ന ജീപ്പിനു മുന്‍പില്‍ നിന്നും ആരൊക്കെയോ ഓടിമാറുന്നതു കാണാമായിരുന്നു....
മുന്‍പില്‍ കിടന്നിരുന്ന ജീപ്പിനെ ഇടിച്ചു തെറിപ്പിച്ച് രാജു പാഞ്ഞു. അവരെ മറി കടന്ന നിമിഷം തന്നെ പിന്നില്‍ നിന്നും വെടിയൊച്ചകള്‍ മുഴങ്ങി.
ജീപ്പില്‍ എവിടെയൊക്കെയോ വെടിയുണ്ടകള്‍ തുളച്ചു കയറുന്നത് രാജു അറിഞ്ഞു.
പെട്ടെന്ന്‌ തൊട്ടുമുന്നില്‍ കൊടും വളവ്, രാജു സ്റ്റിയറിങ്ങ് വെട്ടിത്തിരിച്ചു...
ജീപ്പിന്റെ മുന്‍ഭാഗത്ത് എന്തോ പൊട്ടിത്തെറിക്കുന്നതു കേട്ടു.
ജീപ്പ് ഒരു വശത്തേക്കു ചെരിഞ്ഞു.അതിന്റെ മുന്‍ ചക്രത്തിലൊരെണ്ണം ഊരിത്തെറിച്ച് ഇരുട്ടില്‍ മറഞ്ഞു.
റോഡിന്റെ ഒരു വശം ഒരു കൂറ്റന്‍ പാറയാണ്‌, പത്തടി കൂടി മുന്‍പോട്ടു പോയാല്‍, അഗാധമായ കൊക്കയും. രാജു, ബ്രെയ്ക്കില്‍ കാലമര്‍ത്തി. വന്‍ ശബ്ദത്തോടെ ജീപ്പ് പാറയിലിടിച്ചു നിന്നു.
ഇടിയുടെ ആഘാതത്തില്‍ രാജുവിന്റെ മുഖം ശക്തമായി സ്റ്റീയറിംഗിലിടിച്ചു.
ബോധം മറയുകയാണ്...
എങ്കിലും,പുറകില്‍ നിന്നും ഒരു ചുവന്ന ബീക്കണ്‍ ലൈറ്റ് തന്നെ സമീപിക്കുന്നത് അയാള്‍ അവ്യക്തമായി കണ്ടു.

***** ***** ***** ***** ***** ***** ***** *****
ഒരു വലിയ തുരംഗം.....
ഇരുട്ടു മാത്രമേയുള്ളു ചുറ്റിനും....എങ്കിലും ദൂരെ ഒരു ചെറിയ പ്രകാശം കാണാം...
ആ പ്രകാശത്തില്‍ നിന്നും വളരെ ദൂരെയാണ്‌ രാജു നിന്നിരുന്നത്...താന്‍ പോലുമറിയാതെ അവന്‍ മുന്‍പോട്ടു നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. അവന്റെ കാലുകള്‍ തറയില്‍ തൊട്ടിരുന്നില്ല...ഒഴുകിയൊഴുകി അങ്ങനെ അവന്‍ ആ വെളിച്ചത്തിനെ ലക്ഷ്യമാക്കി നീങ്ങി...
അടുത്ത നിമിഷം
തന്നെ താഴെ നിന്നും എന്തോ പിടിച്ചു വലിക്കുന്നതായി അവന്‌ അനുഭവപ്പെട്ടു.... തന്റെ കാലില്‍ എന്തോ ചുറ്റിയിരിക്കുന്നു...പക്ഷെ കൂരിരുട്ടാണ്‌ .‍ ഒന്നും വ്യക്തമായി കാണാനില്ല...
രാജു, വെളിച്ചത്തിലേക്ക് നീങ്ങാന്‍ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല...
പെട്ടെന്ന് താഴെനിന്നും എന്തോ അവന്റെ ശരീരത്തിലൂടെ ഇഴഞ്ഞിഴഞ്ഞ് മുകളിലേക്കു വന്നു....
"ദൈവമെ!!" രാജുവിന്റെ തൊണ്ടയില്‍ ഒരു നിലവിളി തടഞ്ഞു നിന്നു....
അത് ആ പെരുമ്പാമ്പായിരുന്നു.... അത് ഉയര്‍ന്ന് വന്ന് അവനെ അഭിമുഖമായി നിന്നു....
രാജു കണ്ണുകള്‍ ഇറുക്കിയടക്കാന്‍ ശ്രമിച്ചു.... പക്ഷേ കഴിഞ്ഞില്ല....
പാമ്പ് അവനെ നോക്കി പുഞ്ചിരിച്ചു...
"നമുക്കു പോകാം ?? let's Go!" അത് രാജുവിനോട് പറഞ്ഞു...
ആ സ്വരം....അത് താനെവിടെയോ കേട്ടിട്ടുണ്ടല്ലൊ...രാജു കരുതി...
അടുത്ത നിമിഷം, പാമ്പിന്റെ മുഖഭാവം മാറി...ഭയാനകമാം വിധം അത് തന്റെ വായ് പൊളിച്ചു...
കൂര്‍ത്ത് രണ്ട് പല്ലുകള്‍ ഇരുട്ടില്‍ തിളങ്ങി...
അടുത്ത നിമിഷം, ഭീകരമായ ഒരു സീല്‍ക്കാര ശബ്ദത്തോടെ അത് രാജുവിനു നേരെ അതിവേഗം, കുനിഞ്ഞു...
***** ***** ***** ***** ***** ***** ***** *****
"അമ്മേ!!!" രാജു അലറിക്കൊണ്ട് കണ്ണുകള്‍ തുറന്നു....

(to be continued...)

Monday, June 16, 2008

അദ്ധ്യായം 2

Chapter 2

വളരെ വേഗം അവിടെ നിന്നും പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നിട്ടും രാജുവിന് അച്ചായനെ സഹായിക്കാന്‍ തോന്നിയില്ല.ഇത്ര അധികം പണം ഉണ്ടായിരുന്നിട്ടും, അയാളുടെ അത്യാഗ്രഹം...രാജു മനസ്സില്‍ കരുതി.

അധികം സമയമെടുത്തില്ല, അച്ചായന്‍ എല്ലാം പെറുക്കികൂട്ടി പെട്ടിയിലാക്കി കാറിനു നേരെ നടന്നു.
പെട്ടെന്ന്!,
എന്തൊ ഒന്ന് ഒരു മൂളലോടെ തങള്‍ക്കിടയിലൂടെ കടന്നു പോയതായി അവര്‍ക്ക് തോന്നി.രണ്ടു പേരും ഒരു നിമിഷം നടുങി പരസ്പരം നോക്കി.
"എന്താ അത് !!" അച്ചായന്‍ ചോദിച്ചു....
അതേ നിമിഷം തന്നെ തങള്‍ വന്ന ജീപ്പിനു സമീപം എന്തോ വീണ ശബ്ദം കേട്ടു,.
അന്തരീക്ഷം പെട്ടെന്നു തന്നെ മാറി...
ആരോ ഇരുട്ടില്‍ നിന്നും തങളെ വീക്ഷിക്കുന്നതായി അവര്‍ക്കനുഭവപ്പെട്ടു
"അച്ചായാ, വാ, കാറിലേക്കു പോകാം...വേഗമാകട്ടെ..." രാജു തിടുക്കത്തില്‍ തിരിഞ്ഞ് ജീപ്പിനടുത്തേക്ക് വന്നു
"അയ്യൊ!! അച്ചായാ!! " രാജു അലറിക്കൊണ്ട് തിരിഞോടി...."അവിടെ .... നമ്മുടെ ജയന്‍..."
അച്ചായന്‌ ഒന്നും കാണാന്‍ കഴിഞ്ഞില്ല.കൂരിരുട്ടാണവിടെയെല്ലാം.
"ജയന്‍ അവിടെ വീണു കിടക്കുന്നു...അവന്റെ മുഖമാകകെ ചോരയാ..." രാജു നിലവിളിയോടെ പറഞ്ഞു കൊണ്ട് കയ്യിലിരുന്ന ടോര്‍‍ച്ചടിച്ചു.
ആ കാഴ്ച്ച കണ്ട് അച്ചായന്‍ വിറങ്ങലിച്ചു നിന്നു...
ജീപ്പിനു സമീപം വീണു കിടക്കുകയാണ്‌ ജയന്‍, അപ്പോഴും ജീവനുണ്ട്.കൈവിരലുകള്‍ വിറക്കുന്നു...
വെടിയേറ്റതാണെന്നുറപ്പ്.നെറ്റിയിലെ മുറിവില്‍ നിന്നും രക്തം ഒഴുകുന്നത് കാണാമായിരുന്നു.
പ്പെട്ടെന്നു തന്നെ രണ്ടുപേരും സമനില വീണ്ടെടുത്തു.കാരണം ജയനു സംഭവിച്ചതു തന്നെ തങ്ങള്‍ക്കും സംഭവിച്ചേക്കാമെന്ന് അവര്‍ക്കുറപ്പായിരുന്നു...
ചുറ്റും നോക്കിക്കൊണ്ട് അച്ചായന്‍ പതിയെ ജീപ്പിലേക്കു നടന്നു.വിറക്കുന്ന കാലടികളൊടെ രാജു പുറകെയും.
ഈ അവസ്ഥയിലും ആ മനുഷ്യന്‍ പണപ്പെട്ടി വിടാതെ പിടിച്ചിരിക്കുന്നത് കണ്ട് രാജുവിന്‌ സഹിക്കാനായില്ല.
"നിങ്ങള്‍ക്കെങ്ങനെ ഇതിനു കഴിയുന്നു ?? ആ പെട്ടി താഴെയിട് അച്ചായാ... "രാജുവിന്റെ സ്വരത്തില്‍ മരണഭീതി നിറഞിരുന്നു.
അച്ചായന്‍, വീണ്ടും ചുറ്റും നൊക്കിയതിനു ശേഷം ആ പെട്ടി ജീപ്പിലേക്കിട്ടു.
അടുത്ത നിമിഷം, ചാടിക്കയറി ജീപ്പു സ്റ്റാര്‍ട്ടു ചെയ്തു.
"നോക്കി നില്‍ക്കാതെ ചാടിക്കയറടാ...." അയാള്‍ അലറുകയായിരുന്നു.
പക്ഷെ, വളരെ വൈകിപ്പോയിരുന്നു...
ജീപ്പിന്റെ മുന്‍ ഗ്ലാസ്സ് തകര്‍ത്തു കൊണ്ട് പാഞ്ഞുചെന്ന വെടിയുണ്ടകള്‍ അത്യാഗ്രഹിയായ ആ മനുഷ്യനെ നിമിഷ നേരം കൊണ്ട് കീഴടക്കി.
രാജു മരവിച്ചു നിന്നു. ഇനിയെന്ത് ??
എല്ലാം അവസാനിച്ചുവെന്ന് അയാള്‍ക്കു മനസ്സിലായി.
സകല ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് അയാള്‍ തനിക്കായ് കരുതി വെച്ചിരിക്കുന്ന വെടിയുണ്ടകള്‍ക്കായ് കാത്തു.കണ്ണുകള്‍ രണ്ടും ഇറുക്കിയടച്ചു.,
നിമിഷങ്ങള്‍ കടന്നു പോയി.... ഒന്നും സംഭവിക്കുന്നില്ല...രാജു പതിയെ കണ്ണു തുറന്നു.
അടുത്ത നിമിഷം തന്റെ പിന്നില്‍ ആരുടെയൊ സന്നിധ്യം അയാള്‍ക്കനുഭവപ്പെട്ടു.തിരിഞുനൊക്കാന്‍ പൊയിട്ട് ഒന്നനങ്ങാന്‍ പോലുമാകാതെ രാജു സ്തംഭിച്ചു നില്‍ക്കുകയായിരുന്നു.
ആ നിമിഷം അയാള്‍ അതു കേട്ടു, ഘനഗംഭീരമായ ഒരു സ്വരം...
"Who killed my men ?? " (ആരാണ്‌ എന്റെ ആളുകളെ കൊന്നത്‌)

ചോദ്യം ഇംഗ്ലീഷിലായിരുന്നെങ്കിലും, രാജുവിന്‌ മനസ്സിലായി.
"look here.." (ഇവിടെ നോക്കു...) പിന്നില്‍ നിന്നും വീണ്ടും ശബ്ദമുയര്‍ന്നു.
രാജു നിസ്സഹായനായി നിന്നു.

അപ്പൊഴേക്കും, തന്റെ ചുമലില്‍ ഒരു കൈ പതിയെ സ്പര്‍ശിച്ചു. "look here my friend!"

മരണമാണ്‌ തന്റെ പിന്നില്‍ നില്‍ക്കുന്നത്‌. തിരിഞ്ഞു നോക്കിയാല്‍, താന്‍ കാണാന്‍ പോകുന്നത്‌ അതി ഭയങ്കരനായ ഒരു കൊലയാളിയെയാണ്‌ ....

രാജു പതിയെ തന്റെ തല തിരിച്ചു.

ക്രൂരനായ...ഒരു ഭീകരനെ പ്രതീക്ഷിച്ച അയാള്‍ക്ക്‌ തെറ്റി.

വളരെ ശാന്തമായ മുഖത്തോടുകൂടി നില്‍ക്കുന്ന ഒരു ചെറുപ്പക്കാരന്‍. തന്റെ കയ്യില്‍ പിടിച്ചിരിക്കുന്ന ഒരു തോക്കൊഴിച്ചാല്‍, അയാളെപ്പൊലെ ഒരു മാന്യന്‍ വേറെ കാണില്ല. ചെമ്പന്‍ മുടിയുണ്ട് കുറച്ച്.
ഒരു കൈ നെറ്റിയില്‍ വെച്ച് അയാള്‍ ജീപ്പിന്റെ വെളിച്ചം കണ്ണിലടിക്കാതെ തടയുന്നുണ്ടായിരുന്നു.

"Whats your name ? "
"രാജു..." കരച്ചിലിന്റെ സ്വരത്തില്‍ അവന്‍ പറഞ്ഞു. "പ്ലീസ്...എന്നെ ഒന്നും ചെയ്യരുത്...അബദ്ധത്തില്‍ വന്നു പെട്ടതാണിവിടെ..."
"Raju, Do I look like a malayalee to you ?? " (എന്നെ കണ്ടാല്‍ ഒരു മലയാളിയാണെന്നു നിനക്കു തോന്നുന്നുണ്ടോ ?)
"Ok, lets talk." അയാള്‍ തുടര്‍ന്നു. "first of all, take that bag of money, from that jeep, and put it down here..." (ആദ്യം തന്നെ, ജീപ്പില്‍ നിന്നും ആ പണമെടുത്ത് ഇവിടെ കൊണ്ട് വെക്ക്." )അയാള്‍ നിലത്തേക്ക് കൈ ചൂണ്ടി. "and dont forget to turn those lights off"
(ആ ലൈറ്റുകള്‍ കെടുത്തിയേക്ക്.)
അനുസരണയുള്ള ഒരു കുട്ടിയേപ്പോലെ രാജു നടന്നു.
"you thought, I'll never reach here. right ?? " (എനിക്കിവിടെ ഒരിക്കലും എത്തിപ്പെടാന്‍ പറ്റില്ല എന്നു കരുതി അല്ലെ ?? ") പുറകില്‍ നിന്നും അയാളുടെ ശബ്ദം കേട്ടു.
അയാളോട് തനിക്ക് എന്തു പറയാന്‍ പറ്റും ? രാജുവിന്‌ മലയാളമല്ലാതെ മറ്റൊരു ഭാഷയുമറിയില്ല.
കൈയിലിരുന്ന ടോര്‍ച്ച് രാജു ജീപ്പിനുള്ളിലേക്കടിച്ചു.
"ദൈവമെ!!" ഭീകരമായ ആ കാഴ്ച്ച കണ്ട് അയാള്‍ വിറങ്ങലിച്ചു പോയി.
മൂന്നോ നാലോ വെടിയുണ്ടകള്‍ ഏറ്റിട്ടും, അച്ചായന്‌ അപ്പോഴും ജീവനുണ്ടായിരുന്നു...പക്ഷെ മനുഷ്യനായ ഒരാള്‍ക്കും, അതു നോക്കി നില്‍ക്കന്‍ ശേഷിയുണ്ടാകില്ല എന്നു മാത്രം.
രാജു തിരിഞ്ഞു നോക്കി.
അവനെ തന്നെ ഉറ്റു നോക്കി, അവിടെ നില്‍ക്കുന്നുണ്ടായിരുന്നു അയാള്‍.
"രാജ്...രാജു..." പെട്ടെന്ന് അവന്‍ ആസ്വരം കേട്ട് ഞെട്ടി.
അച്ചായനാണ്‌, കൈകൊണ്ട് എന്തോ ആംഗ്യം കാണിക്കുന്നു.
രാജു ശ്രദ്ധിച്ചു.... ജീപ്പ് സ്റ്റാര്‍ട്ടായിക്കിടക്കുകയാണ്‌...അതാണ്‌ അച്ചായന്‍ പറയാന്‍ ശ്രമിക്കുന്നത്...
രാജു ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി.
അപരിചിതന്‍ പെട്ടെന്ന്‌ ജാഗരൂകനായി.
"no man... dont even think about it...." (വേണ്ട....രക്ഷപെടാമെന്ന് ചിന്തിക്കുക പോലുംവേണ്ടാ..) അയാള്‍ തോക്കും ചൂണ്ടി, മുന്‍പോട്ടു വന്നു,

(to be continued...)

അദ്ധ്യായം 1

സമയം വൈകുന്നു, രാജു നടപ്പിന്റെ വേഗത കൂട്ടി.കൊടും വനമാണു ചുറ്റിനും.

ഇനി വൈകിയാല്‍ അപകടമാണെന്നയാള്‍ക്കറിയാം.അടുത്ത കാലത്തെങ്ങും ഇവിടെ ആരും വന്നിട്ടില്ലെന്നു തോന്നും...ജീവനുള്ള ഒന്നിനേയും കാണനില്ല, മരങ്ങള്‍ പോലും നിശ്ചലമായിരിക്കുന്നു.

രാജുവിന്റെ ഉള്ളില്‍ നേരിയ ഭയം ഇല്ലാതിരുന്നില്ല.കാരണം, ഈ വനത്തിനുള്ളില്‍ നടക്കുന്ന ഒന്നും പുറം ലോകം അറിയാറില്ല എന്നാണറിവ്‌.

പെട്ടെന്നു അവന്റെ കാലില്‍ എന്തോ തട്ടി.കടലാസു പോലെ എന്തോ ... അവഗണിച്ചു മുന്‍പോട്ടു പോകാന്‍ തുനിഞ്ഞ രാജു പെട്ടെന്നു നിന്നു.

അഞൂറിന്റെ ഒരു കെട്ടു നോട്ട്‌!.അതിലാണു കാലു തട്ടിയത്‌.

ആദ്യത്തെ അമ്പരപ്പു വിട്ടപ്പോള്‍ രാജു കുനിഞ്ഞു അതെടുത്തു.

വലിയൊരു കെട്ട്‌.അമ്പതിനായിരം രൂപയെങ്കിലും കാണും.നിന്ന നില്‍പില്‍ രാജു ചുറ്റും നോക്കി. തീര്ത്തും വിജനം...ആരുമില്ല അവിടെയെങ്ങും.ഒരു ശബ്ദം പോലുമില്ല.

തന്റെ കയ്യില്‍ പിടിച്ചിരിക്കുന്ന കെട്ടിലേക്കു നോക്കി രാജു പലതും ചിന്തിച്ചു.അതു തന്റെ സ്വന്തം തന്നെയെന്നു മനസാക്ഷി അവനൊടു പറയുന്നു.അതോടൊപ്പം, അല്ലെങ്കിലും ഇനി ഇതെങ്ങനെ ഇവിടെ ഉപേക്ഷിച്ചു പോകും അയാള്‍ പതുക്കെ ആ നോട്ട്കെട്ട്‌ പോക്കറ്റിലേക്കു തള്ളാന്‍ ശ്രമിച്ചു. നടന്നില്ല, വലിയ കെട്ടാണ്‌.തന്റെ കയ്യിലെ പണിസഞ്ചിയില്‍ (അവന്റെ പണിസാധനങ്ങളാണ്‌ അതില്‍ നിറയെ), വളരെ ശ്രദ്ധയോടെ വെച്ചു. ഒരിക്കല്‍ കൂടി ചുറ്റും നോക്കി എല്ലാം ഭദ്രമാണെന്നുറപ്പു വരുത്തി അവന്‍ മുന്‍പോട്ടു നടന്നു.

വല്ലാത്തൊരു വികാരം.സന്തോഷവും ഭയവും സങ്കടവും എല്ലാം കലര്‍ന്ന ഒരു മാനസികാവസ്ഥ
പക്ഷേ എതാനും ചുവടു മുന്‍പോട്ടു വെച്ചപ്പൊഴേ അവനു മനസ്സിലായി, കാര്യങ്ങള്‍ വിചാരിചതുപോലെയല്ലെന്ന്.
ആ നടപ്പാത നിറയെ ചിതറിക്കിടക്കുകയാണു നോട്ടുകെട്ടുകള്‍.ഇപ്പൊള്‍ രാജുവിന്റെ ഉള്ളില്‍ ഭയം മാത്രമായി.അവിടെ ഒരു വന്‍ സംഘട്ടനം നടന്ന ലക്ഷണമുണ്ടായിരുന്നു.തൊട്ടപ്പുരത്തു തന്നെ ഒരു ബ്രീഫ്കെയ്സ്‌ തുറന്നു കിടക്കുന്നു. അതിലും പണമാണ്‌, പക്ഷെ അതു ചോരയില്‍ കുതിര്‍ന്നിരിക്കുന്നു.അടുത്തു തന്നെ ഒരു തോക്കും, മറ്റെന്തൊക്കെയോ മാരകായുധങ്ങളും കിടക്കുന്നുണ്ട്‌.ഒരു ബൈക്ക്‌ ഒരു മരത്തല്‍ ഇടിച്ചു മറിഞ്ഞു കിടക്കുന്നു.മുന്‍ഭാഗം തകര്‍ന്ന നിലയില്‍ ഒരു കാര്‍ വനത്തിനുള്ളിലേക്കു ഓടിച്ചു കയറ്റിയ നിലയില്‍...പെട്രോളിന്റെ ഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്നു.
എത്രയും പെട്ടെന്ന് അവിടെനിന്നും രക്ഷപെടണം രാജു ഓടാനൊരുങ്ങി.
പെട്ടെന്ന് തന്റെ പുറകിl നിന്നും ഒരു ശബ്ദം...."വെള്ളം..." ഒരു ഞെരക്കം പോലെയേ കേള്‍ക്കാനുള്ളു...അവിടെ... ഒരു പാറയുടെ മറവിl നിന്ന്, ഒരു കൈ ഉയര്‍ന്നു വരുന്നതു രാജു കണ്ടു."ദയവു ചെയ്തു എന്നെ ഇവിടെ ഉപെക്ഷിച്ചു പോകരുത്‌...."

രാജു പ്രജ്ഞയറ്റു നിൽക്കുകയാണ്‌, ഒരു സാധാരണ കോണ്‍ക്രീറ്റ്‌ പണിക്കാരനായ അവന്‌ ഇതെല്ലാം തന്നെ വളരെ അധികമായിരുന്നു.അപ്പൊഴേക്കും മധ്യവയ്സ്കനായ ഒരാൾ ആ പാറയ്കപ്പുറത്തു നിന്നും വെളിയിൽ വന്നു കഴിഞ്ഞു.രാജു തിരിഞ്ഞു നോക്കി,

"ഏന്റെ ഈശ്വരാ!!" അത്രക്കും ഭയാനകമായ ഒരു രംഗം രാജു അന്നു വരെ കണ്ടിട്ടില്ല.രക്തം കൊണ്ട്‌ ഒരു മനുഷ്യ രൂപം ഉണ്ടക്കിയതു പോലുണ്ട്‌."എന്നെ രക്ഷിക്കൂ....പ്ലീസ്‌..." അയാൾ രാജുവിനു നേരെ ഒരു കയ്യുയർത്തി.... അടുത്ത നിമിഷം കുഴഞ്ഞു വീണു.

രാജുവിനു കൂടുതലൊന്നും ആലോചിക്കാനുണ്ടയിരുന്നില്ല, അടുത്ത നിമിഷം തന്നെ അയാള്‍ ഓടാനാരംഭിച്ചു.

ഒരു ഭ്രാന്തനേപ്പൊലെ പായുകയായിരുന്നു.

ഒടുവില്‍ കൈകാലുകൾ തളര്‍ന്ന് ഉമിനീരുപോലും വറ്റിആയാള്‍ ഒരു മരച്ചുവട്ടില്‍ ഇരുന്നു കിതച്ചു.

10-15 മിനുട്ടുകള്‍ക്കു ശേഷമാണു അവന്‌ ചിന്താശക്തി തിരിച്ചു കിട്ടിയത്‌.നടന്നതെല്ലാം സ്വപ്നം പോലെ തോന്നി.ഇപ്പോള്‍ മനസ്സു നിറയെ ആ ഭീകര രംഗമാണ്‌, ചോരയില്‍ കുളിച്ച്‌ കിടന്ന ആ മനുഷ്യന്‍....

ഇരുട്ടു വീണു തുടങ്ങിയിരിക്കുന്നു.ഇനിയും 2 മൈല്‍ നടക്കണം മനുഷ്യവാസമുള്ളിടത്തെത്താല്‍.രാജു സഞ്ചിയില്‍ നിന്നും ടോര്‍ച്ച്‌ പുറത്തെടുത്തു. വെളിച്ചം കണ്ടപ്പോള്‍ മനസ്സില്‍ ചെറിയൊരു ധൈര്യം.പതിയെ മുന്‍പോട്ട് നടക്കുമ്പോള്‍ മനസ്സില്‍ നിറയെ ചിന്തകള്‍ പെട്ടെന്നാണു തന്റെ സഞ്ചിയില്‍ ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടെന്ന കാര്യം അയാള്‍ ഓര്‍ത്തത്‌.പോലീസിനെ വിളിച്ചാലോ? അവന്‍ സഞ്ചിയില്‍ കയ്യിട്ടു, ആദ്യം കയ്യില്‍ തടഞ്ഞത്‌ നോട്ട്‌ കെട്ടാണ്‌, പെട്ടെന്നു തന്നെ അവന്‍ കൈ വലിച്ചു.വേണ്ട, ഒന്നിനും നില്‍ക്കണ്ട, പതുക്കെ വീട്ടിലേക്കു നടക്കാം. അവന്‍ തീരുമാനിച്ചു.വീണ്ടും നടപ്പു തുടങ്ങിയപ്പോള്‍ അവന്റെ മനസ്സില്‍ നിന്നും ഭയം കുറെയൊക്കെ വിട്ടുമാറിയിരുന്നു.ഇനി മേലില്‍ രാജു ഈ കാട്ടിനുള്ളിലൂടെ നടക്കില്ലെന്നുറപ്പാണ്‌.

ഏതാണ്ട്‌ 8 മണിയോടു കൂടി രാജു വീട്ടിലെത്തി.എന്നും കതകു തുറക്കാറുള്ള ഭാര്യയെ കാണാതെ ഒരു നിമിഷം അയാള്‍ ശങ്കിച്ചു.പക്ഷെ പെട്ടെന്നു തന്നെ ഓര്‍മ വന്നു.തലേ ദിവസം ഭാര്യ പിണങ്ങിവീട്ടില്‍ പോയിരിക്കുകയാണ്‌.അതോര്‍ത്തപ്പോള്‍ അയാളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.തന്റെ ഭാര്യ ഒരു വിചിത്ര ജീവിയാണെന്നാണ്‌ അയാള്‍ പറയാറുള്ളത്‌ . ഇടക്കിടക്ക്‌ പിണങ്ങിപ്പോകും. 2 ദിവസം കഴിയുമ്പോള്‍ പോയപോലെ തന്നെ തിരിച്ചു വരികയും ചെയ്യും.രാജു ഇപ്പോള്‍ അതൊന്നും തീരെ ശ്രദ്ധിക്കാറില്ല.കാരണം എന്തൊക്കെയായാലും അവര്‍ക്കു പരസ്പരം ജീവനാണ്‌.

ഇനി ഒന്നു കുളിച്ച്‌ വേഷം മാറി ഒരു ചെറിയ യാത്ര കൂടിയുണ്ട്‌.കോണ്ട്രാക്‍ട്റ് തദെവൂസിനെ കണ്ട്‌ ഇന്നത്തെ കണക്കു കൊടുക്കാണം.പിന്നെ നാളെ ലീവ്‌ എടുക്കണം. (ഭാര്യയെ വിളിക്കാൻ പോകാനാണ്‌).പിന്നെ രാത്രി തിരിച്ചു വരും വഴി ഷാപ്പില്‍ കയറി ഒന്നു മിനുങ്ങണം.വീട്ടില്‍ നിന്നും ഇറങ്ങാന്‍ നേരം സഞ്ചിയില്‍ നിന്നും പണമെടുത്ത്‌ അലമാരയുടെ ഏറ്റവും ഉറപ്പുള്ളതു നോക്കി ഒരു അറയില്‍ തന്റെ ഭാര്യയുടെ ഒരു സാരിക്കുള്ളില്‍ പൊതിഞ്ഞ്‌ വെക്കാന്‍ അവന്‍ മറന്നില്ല.

സംഭവിച്ചതെല്ലാം മറന്ന് അയാള്‍ പതിയെ നടന്ന് ജങ്ക്ഷനിലെത്തി, പരിചയക്കരോടെല്ലാം കുശലം പറഞ്ഞ്‌ ഏതാണ്ട്‌ 9:30 ആയപ്പോള്‍ തദെവൂസിന്റെ വീട്ടിലെത്തി.
ഇനി തദെവൂസിനെക്കുറിച്ച്‌ ,
രജുവും തദെവൂസും ഒന്നിച്ച്‌ പഠിച്ച്‌ വളർന്നവരാണ്‌.പക്ഷെ പണമുണ്ടാക്കാനുള്ള വിരുത്‌ തദെവൂസിനായിരുന്നു കൂടുതല്‍ എന്നു മാത്രം.ചെറുതും വലുതുമായ അനേകം ബിസിനെസ്സുകളുടെ ഉടമയാണ്‌.ഫോണ്‍ ബൂത്ത്‌ മുതല്‍ ഷോപ്പിംഗ്‌ കൊമ്പ്ലെക്സ്‌ വരെയുണ്ട്‌.രാജു അയാളുടെ കീഴില്‍ പണിയെടുക്കുകയാണ്‌ ഇപ്പൊള്‍.പുതുതായി തദെവൂസ്‌ ടൗണില്‍ അനേകം കെട്ടിടങ്ങളുടെ നിര്‍മാണം കൊണ്ട്രാക്റ്റ്‌ എടുത്തിരിക്കുകയാണ്‌ അതിനാല്‍, സ്ഥിരമായി രാജുവിന്‌ പണിയുണ്ട്‌.
മറ്റൊരു കാര്യം. തദെവൂസ്‌ എന്നല്ല അച്ചായന്‍ എന്നാണ്‌ അയാള്‍ പോതുവെ അറിയപ്പെടുന്നത്‌.പൈസയുള്ള ക്രിസ്ത്യാനി ആയതുകൊണ്ടായിരിക്കാം.
രാജു എത്തുമ്പോള്‍ അച്ചായന്‍ നല്ല പരുവത്തിലായിരുന്നു.തന്റെ കൊച്ച്‌ ബങ്ഗ്ലാവിന്റെ ടെറസ്സിലിരുന്ന് വിദേശമദ്യം അകത്താക്കുകയാണ്‌.

"വാടാ കുട്ടാ, നിന്നെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു...." ഉറക്കെ ചിരിച്ചു കൊണ്ട്‌ അച്ചായന്‍ അവനെ സ്വാഗതം ചെയ്തു.

രാജു കണക്കു പുസ്തകം കസേരയില്‍ വെച്ച ശേഷം കുപ്പിയെടുത്ത്‌ ഒന്നു നോക്കി. ബ്ലാക്ക്‌ ലേബല്‍...ഇമ്പോര്‍ടെഡ്‌ ആണ്‌.പകുതിയും തീര്‍ന്നിരിക്കുന്നു.

"ഒഴിക്കൂ... അടിക്കൂ...മറ്റൊന്നും ഇപ്പോ ആലോചിക്കരുത്‌..." അച്ചായൻ നല്ല മൂഡിലാണ്‌.

അച്ചായന്റെ ഭാര്യ ഈ സമയം വീര്‍ത്ത മുഖത്തോടു കൂടി വാതിൽക്കല്‍ വന്ന് നോക്കി നില്‍പ്പായി."അവളെ മൈന്‍ഡ്‌ ചെയ്യരുത്‌...അവളൊരു പിശാചാണ്‌..." അച്ചായന്‍ വളിച്ച മുഖത്തോടുകൂടി ഒരു ഗ്ലാസ്സില്‍ മദ്യമെടുത്ത്‌ രാജുവിന്‌ നീട്ടി."ഒരേയൊരു മോളുള്ളതിനെ ബാങ്ഗ്ലൂരിലേക്ക്‌ പാക്ക്‌ ചെയ്തിട്ടു വന്നു നിൽക്കുന്ന നില്‍പാണ്‌..."

രാജുവിനു കാര്യം കുറെശ്ശെ മനസ്സിലായിതുടങ്ങി.മകളെ ബാങ്ഗ്ലൂരിലേക്ക്‌ പഠിപ്പിക്കാനയച്ചതിന്റെ കലിയാണ്‌.എന്തു തന്നെയായാലും, ഈ സ്ത്രീ ഇങ്ങനെ നില്‍ക്കുമ്പോള്‍ ഞാന്‍ ഇതെങ്ങനെ വാങ്ങി കുടിക്കും ? രാജു വിഷണ്ണനായി നിന്നു.

ഏതായാലും രാജുവിന്റെ ഭാഗ്യം, മിസ്സിസ്‌ വേഗം തന്നെ സ്ഥലം വിട്ടു.

അങ്ങനെ അവര്‍ രണ്ടു പേരും കൂടി, ആരംഭിച്ചു.രണ്ടാമത്തെ കുപ്പി തുറന്നപ്പോളേക്കും, രാജു സമാന്യം നാല്ല മൂഡിലായിരുന്നു.ഈ സമയമത്രയും, അച്ചായൻ തന്റെ മകളെ വളർത്തി വലുതാക്കിയത്‌ വൈസ്റ്റ്‌ ആയിപ്പോയെന്ന് പറഞ്ഞു കരഞ്ഞുകൊണ്ടിരുന്നു.

ഒടുവില്‍ സഹി കെട്ട്‌ രാജു ഇടപെട്ടു."ഇതൊന്നും ഒരു വിഷയമേയല്ല അച്ചായാ... ഒരു 2 മണിക്കൂറിനു മുന്‍പ്‌ ഞാന്‍ അനുഭവിച്ചതോര്‍ത്തു നോക്കുമ്പോ..."

അച്ചായന്‍ നിശബ്ദനായി.

മദ്യത്തിന്റെ പുറത്തായിരിക്കാം, എന്തായാലും, രാജു സംഭവിച്ചതെല്ലാം അവിടെ വള്ളി പുള്ളി വിടാതെ അവതരിപ്പിച്ചു.താന്‍ പൈസ എടുത്തതുള്‍പ്പടെ.

"ഒന്നൂടി പറയൂ.... ഒന്നൂടി പറയൂ..." അച്ചായൻ കസേരയിൽ നിന്നും എഴുന്നേറ്റു. "എനിക്ക്‌ ശരിക്ക്‌ മനസ്സിലായില്ല.... നീ എന്തിനാ ഓടിയത്‌ ?? "

"അതു പിന്നെ... ആരായാലും ഓടില്ലെ ? അവിടെ എന്തോ ഭയങ്കര സംഭവം നടന്നിട്ടുണ്ട്‌ ."

അച്ചായന്‍ ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു, പിന്നെ പറഞ്ഞു,"നമുക്കിപ്പൊ അവിടെ പോണം... ഒരു മനുഷ്യന്‍ ചാകാന്‍ കിടക്കുന്നിടത്തു നിന്നും ഓടിയ നീ മനുഷ്യനാണൊടാ ?"

"അത്‌ അച്ചായൻ ഫിറ്റായതു കൊണ്ട്‌ തോന്നുന്നതാണ്‌...പച്ചക്കായിരുന്നെങ്കിൽ, അച്ചായനായിരിക്കും ആദ്യം ഓടുന്നത്‌..."

"നീ പോടാ..." അച്ചായൻ അടുത്ത മുറിയിലെക്കു കയറിക്കഴിഞ്ഞു.5 മിനിറ്റിനുള്ളിൽ ഡ്രസ്സ്‌ മാറി വന്നു... രാജുവിന്‌ ഒന്നും പറയാനായില്ല അതിനു മുൻപു തന്നെ അച്ചായന്‍ നടന്നു തുടങ്ങി.രാജു പുറകെ ചെന്നു...വേറെ വഴിയില്ല.

"അച്ചായാ, പോകണമെങ്കി പോകാം, പക്ഷെ വണ്ടിയോടിക്കാന്‍ ഞാന്‍ സമ്മതിക്കില്ല.അച്ചായൻ നല്ല ഫിറ്റാണ്‌."

"അതെയൊ, എങ്കിപ്പിന്നെ, ജയനെ വിളി...." (അച്ചായന്റെ ഡ്രൈവര്‍ ആണ്‌ ജയന്‍. ഊമയാണ്‌.14 വയസ്സ്‌ മുതല്‍ അച്ചായന്റെ കൂടെയാണ്‌)
വിളിക്കെണ്ടി വന്നില്ല, ജയന്‍ ഈ ബഹളമെല്ലാം കേട്ട്‌ ഡ്രസ്സ്‌ മാറി വന്നു കഴിഞ്ഞിരുന്നു.അവനിതെല്ലാം നല്ല ശീലമാണ്‌ .

മദ്യ ലഹരിയിലാനെങ്കിലും ഈ ചെയ്യുന്നതോർത്ത്‌ പിന്നീട്‌ ദുഃഖിക്കുമെന്ന് രാജുവിന്റെ മനസ്സ്‌ പറഞ്ഞു.ജീപ്പിലാണ്‌ മൂവരും യാത്ര തിരിച്ചത്‌.വഴി പറഞ്ഞു കൊടുത്തുകൊണ്ട്‌ രാജു മുന്‍സീറ്റില്‍ തന്നെ ഇരുന്നു.

വനാതിര്‍ത്തിയിലെത്തിയപ്പോള്‍ ഫോറെസ്റ്റ്‌ ഗാര്‍ഡുകള്‍ കൈ കാണിച്ചു."ഈ നേരത്ത്‌ കാട്ടിലെന്താ പരിപാടി ?? " വണ്ടിക്കകത്തേക്ക്‌ റ്റോര്‍ച്ച്‌ അടിച്ചു കൊണ്ട്‌ ഒരാള്‍ ചോദിച്ചു.ആരും ഒന്നും മിണ്ടിയില്ല, "ചോദിച്ചതു കേട്ടില്ലേടാ ?? " ഒരുവന്‍ ക്രുദ്ധനായി ജയനോടു ചൊദിച്ചു.

"അവന്‍ ഊമയാണ്‌ സാറേ..." അച്ചായന്‍ പിന്നിന്‍ നിന്നും പറാഞ്ഞു... ആ ശബ്ദം കേട്ടതും ഗാര്‍ഡുകള്‍ തിരിച്ചറിഞ്ഞു,"ആയ്യൊ.... അച്ചായനായിരുന്നോ.... എന്താ പരിപാടി ?"

"ഞങ്ങള്‍ ആനവേട്ടക്കിറങ്ങിയതാ... വിട്ടിട്ടു പോഡെയ്‌...ഞങ്ങള്‍ക്കു പോയിട്ടു വേറേ പണിയുണ്ട്‌..."

അങ്ങനെ... രാജുവിന്റെ അവസാനത്തെ പ്രതീക്ഷയും തകര്‍ന്നു.ജീപ്പ്‌ കാട്ടിലേക്കു പ്രവേശിച്ചു.സമയം ഏതാണ്ട്‌ 12 മണി...

മദ്യലഹരി പതുക്കെ വിട്ടു തുടങ്ങി.ആരും ഒന്നും സംസാരിക്കുന്നില്ല.താന്‍ ഓടി തളര്‍ന്നു വന്നിരുന്ന മരച്ചുവട്‌ തങ്ങള്‍ പിന്നിടുന്നത്‌ രാജു കണ്ടു.എന്തോ ഒരു അസ്വസ്ഥത തന്നെ ബാധിക്കുന്നത്‌ അയാള്‍ തിരിച്ചറിഞ്ഞു.

അധികം വൈകിയില്ല, തകര്‍ന്നു കിടക്കുന്ന ബൈക്ക്‌ കണ്ണില്‍ പെട്ടു.

"നിര്‍ത്ത്‌..നിര്‍ത്ത്‌..." രാജു പറഞ്ഞു, "ആ ഹെഡ്‌ ലൈറ്റ്‌ കെടുത്തണ്ട..."രാജു തിരിഞ്ഞു നോക്കിയപ്പൊള്‍ കൂര്ക്കം വലിച്ചുറങ്ങുന്ന അച്ചായനെയാണ്‌ കണ്ടത്‌

"മനുഷ്യാ... നമ്മളിങ്ങെത്തി..."ചെറിയൊരു അമര്‍ഷത്തോടു കൂടി രാജു അച്ചായനെ വിളിച്ചുണർത്തി.അച്ചായന്‍ എഴുന്നേറ്റ്‌ അവരെ സൂക്ഷിച്ചു നോക്കി..."ഇതെന്താ നമ്മളിവിടെ ?? "മൂവരും പതിയെ പുറത്തിറങ്ങി, അച്ചായൻ അപ്പൊളും മനസ്സിലായിട്ടില്ല, തനെങ്ങനെ ഈ കൊടും വനത്തിലകപ്പെട്ടെന്നോര്‍ത്ത്‌ അയാൾ അമ്പരന്നു നിൽക്കുകയാണ്‌.

ജയന്റെ മുഖത്ത്‌ ഒരു ചിരി പ്രത്യക്ഷപ്പെട്ടു.രാജുവിനും ചിരി വന്നെങ്കിലും അയാള്‍ ചിരിക്കാന്‍ പറ്റിയ ഒരു അവസ്ഥയിലായിരുന്നില്ല.

രാജു ജീപ്പില്‍ നിന്നും ഒരു റ്റോര്‍ച്ച്‌ എടുത്ത്‌ പതുക്കെ റോഡിലേക്കടിച്ചു.പിന്നെ വളരെ ശ്രദ്ധയോടെ ചുറ്റും നിരീക്ഷിക്കാനാരംഭിച്ചു.എല്ലാം പഴയതുപോലെ തന്നെയുണ്ട്‌.ജീപ്പിന്റെ ഹെഡ്‌ ലൈറ്റ്‌ വെളിച്ചത്തില്‍ റോഡില്‍ കിടക്കുന്ന നൊട്ട്‌ കെട്ടുകള്‍ വ്യക്തമായി കാണാമായിരുന്നു.

അച്ചായന്‍ തലക്കു കയ്യും കൊടുത്ത്‌ റോഡില്‍ ഇരുന്നു...പതിയെ പതിയെ ഓർമ്മകള്‍ തിരിച്ചു വരുന്നുണ്ടായിരുന്നു.

അപ്പോഴേക്കും ജയന്‍ അതു കണ്ടു കഴിഞ്ഞിരുന്നു,നടപ്പാതയൊടു ചേര്‍ന്ന് റോഡിലെക്കു തിരിഞ്ഞ്‌ കമിഴ്‌ന്നു കിടക്കുന്ന നിലയില്‍ ഒരു മൃതദേഹം, അവന്‍ രാജുവിന്റെ കയ്യില്‍ നിന്നും റ്റോര്‍ച്ച്‌ വാങ്ങി അവിടെക്കു കയറി.

"നമ്മള്‍ വൈകിപ്പൊയിഡാ..." അച്ചായൻ പതിയെ മന്ത്രിച്ചു.

"ജയാ, ആ കാറിലൊന്നു നൊക്കിയേ..." രാജു പറഞ്ഞു, "അതിന്റെ അകത്താരെങ്കിലും കാണും ചിലപ്പോള്‍"

ജയന്‍ റ്റോര്‍ച്ച്‌ തെളിച്ച്‌ ആ കാറിനുള്ളിലാകെ പരതി... "4 പേരുണ്ട്‌ നാലും തീര്‍ന്നിരിക്കുകയാണ്‌" അവന്‍ ആംഗ്യം കാണിച്ചു.

"എന്തായിരിക്കും ഇവിടെ നടന്നത്‌ ?" രാജുവിനൊന്നും മനസ്സിലായില്ല.അവര്‍ രണ്ടുപേരും കൂടി ജയനോടൊപ്പം കാറിനടുത്തെത്തി.ടൊയൊട്ട യുടെ പുതിയ കാര്‍, കര്‍ണാടക റെജിസ്ട്രേഷനാണ്‌.

"ഞാന്‍ പൊലിസിനെ വിളിക്കാന്‍ പോകുകയാണ്‌" രാജു മൊബൈല്‍ കയ്യിലെടുത്തു."ഓ നാശം... ഇവ്ടെ റെയ്ഞ്ച്‌ ഇല്ല.. നമുക്ക്‌ പോയി ആ ഗാര്‍ഡുമാരോടു വിവരം പറഞ്ഞാലൊ ??"

"എല്ലാവരും ഒരു നിമിഷം നില്‍ക്ക്‌..."അച്ചായന്‍ പറഞ്ഞു "ആ റോഡില്‍ കിടക്കുന്ന പൈസ ആരും കാണുന്നില്ലേ ??"
"അതുകൊണ്ട്‌ ? "

"ആതു കൊണ്ട്‌ ഞാന്‍ പറയുന്നു, നമ്മള്‍ ആ പൈസയെടുത്ത്‌ വളരെ സുരക്ഷിതമായി നമ്മുടെ വീട്ടില്‍ കൊണ്ടു പൊയി വെക്കുന്നു...പിന്നത്തെ കാര്യം പിന്നെ... കാരണം, ഈ പൈസ കൊടുത്തവരും വാങ്ങാന്‍ വന്നവരും എല്ലാം ഇവ്ടെത്തന്നെയുണ്ട്‌.എല്ലാ അവനും ചത്തു.ഇവ്ടെയെങ്ങും വെറെയാരുമില്ല..."

"അച്ചായാ... ഒരു കാര്യം പറയട്ടെ, ..."

"ഒന്നും പറയണ്ട...ഇപ്പൊ നമ്മള്‍ ഇതെല്ലാം വാരി പെട്ടിയിലാക്കാന്‍ നോക്കാം.എന്നിട്ടു നമ്മക്കു വെയ്റ്റ്‌ ചെയ്യാം, ഒരു മാസം കഴിഞ്ഞിട്ടും ആരും വന്നില്ലെങ്കി മാത്രം നമ്മള്‍ അതെടുക്കുന്നു."

"എനിക്കൊന്നും വെണ്ടേ..." ജയന്‍ കൈ കൂപ്പി ആംഗ്യം കാട്ടിക്കൊണ്ട്‌ ജീപ്പിലേക്കു നടന്നു.

"ആര്‍ക്കും വെണ്ടെങ്കിലും എനിക്കു വേണം... " അച്ചായന്‍ റോഡിലിറങ്ങി.ചോര കട്ടപിടിച്ചു കിടക്കുന്ന ബ്രീഫ്കൈസെടുത്തെ അതിലേക്ക്‌ റോഡില്‍നിന്നും നൊട്ടുകെട്ടുകള്‍ വാരിയിടാന്‍ തുടങ്ങി.രാജുവിന്‌ അതു നോക്കിക്കൊണ്ട്‌ നില്‍ക്കാനേ കഴിഞ്ഞുള്ളു...



(to be continued...)